ഓർമ്മ വെച്ച നാൾ മുതൽ
ഒന്നിച്ചായിരുന്നു ഞങ്ങൾ
കളിച്ചു വളർന്നത്
അന്നും മതങ്ങളുണ്ടായിരുന്നു
മനസ്സിലുണ്ടായിരുന്നില്ല
ജാതിയുണ്ടായിരുന്നു
ചോദിച്ചിരുന്നില്ല
എത്ര കളിച്ചിട്ടുണ്ട് ഞങ്ങൾ
അച്ഛനുമമ്മയും, ഇറച്ചിക്കച്ചവ
ടങ്ങൾ, തെയ്യക്കോലങ്ങൾ.
പാത്തൂമ്മാന്റെ കപ്പപ്പുഴുക്കും
കാന്താരിമുളക് വെളിച്ചെണ്ണയിൽ
ചാലിച്ചതുംഇന്നും നാവിലുണ്ട്
ലിസ്സമ്മയുടെ വീഞ്ഞിന്റെ വീര്യം
സൂക്ഷിക്കുന്നുണ്ടിന്നുമാ ചുകപ്പ്
ഉളളിൽ
നിന്റെ കാളയിറച്ചിയും, എന്റെ
പശുവിൻ പാലൊഴിച്ച ചായയും
എന്നൊന്നുമില്ലാതെ
ഒന്നിച്ചിരുന്ന് ഒരേ പാത്രത്തിൽ
ഒന്നിച്ചു കഴിച്ച പച്ച മനുഷ്യരായി
രുന്നില്ലെ നാം
പിന്നെയെന്നാണ്
മനുഷ്യത്വത്തിൽ മൃഗത്വം കലർന്നത്
മതത്തിൽ മാംസം കലർന്നത്
ജാതിക്ക് കൊമ്പു മുളച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ