കണ്ണീരുവാറ്റിയതിൽ നിന്നാണ്
കവിതപിറന്നത്
നിലാവിന്റെ പളുങ്കുപാത്രത്തിലാ
ണ് നിറച്ചുവെച്ചത്
അതിർത്തി കടന്നുപോയ
തീവണ്ടിനീ
വത്സരങ്ങളുടെയെത്ര പുഴകളും,
പാലങ്ങളും താണ്ടിനീ.
ഏകാന്തതയുടെ ചില സൗവർണ്ണ
നിമിഷങ്ങളിൽ
മേലേരികത്തുന്ന മനസ്സിൽ
പുതമഞ്ഞുപോലുള്ള കുളിരായിനീ
സൗമ്യമായ്,ദീപ്തമായ്
ചുടുനിശ്വാസവും, നെടുവീർപ്പുമായി.
കാത്തിരിപ്പിനൊടുവിലെ ഒത്തുചേരൽ
പോലെ
പങ്കയില്ലാതെ, പായയില്ലാതെ, കതകും,
മേൽക്കൂരയുമില്ലാതെ
മരിച്ചുപോയ ഭൂതകാലത്തെ തിരിഞ്ഞു നോക്കാതെ
പനിമതിനൽകിയ പാതിരാമഞ്ഞിൽ
നാം മലർന്നുകിടക്കുന്നു
ചുട്ടുപൊള്ളുന്ന സൂര്യനായ് ഒട്ടിനിൽ
ക്കുന്നു
കുത്തും, കോമയുമില്ലാത്ത ആചേരാത്ത
ചേർന്നു കിടക്കലിലാണ്
ഓർമ്മകൾ ഊറിവന്നതിൽ നിന്നാണ്
കവിതപിറന്നത്
പിന്നെയെങ്ങനെ ദുഃഖത്തിന്റെ പുഴകളും,
പാലങ്ങളും താണ്ടി
എനിക്ക് നിന്നിലേക്കെത്താതിരിക്കുവാ
ൻകഴിയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ