നാമിരുമരമായ് ജനിച്ചിരുന്നെങ്കിലോ
വരില്ലായിരുന്നാരും നമ്മേപിരിക്കുവാൻ
മുഖത്തോടുമുഖംനോക്കി നാമിരുന്നാലും
മുഖത്തേക്കു നോക്കുകയില്ലായിരുന്നാരും
തൊട്ടെന്നും തൊട്ടുതലോടിയിരിപ്പെന്നും
കമ്പിയില്ലാക്കമ്പിയാകില്ലൊരിക്കലും
ജാതി, മതത്തിന്റെ വേലിത്തലപ്പിലായ്
സദാചാര, ചാരൻമാർ ചുറ്റിത്തിരിയില്ല.
സ്നേഹപ്പടർവള്ളിയായിപ്പടർന്ന്
മാറിടാംവർണ്ണ തുടർച്ചയായ്നമ്മൾക്ക്
മോഹമാം മേഘപ്പടർപ്പിനെ തൊട്ടിടാൻ
സ്വപ്നച്ചിറകേറിക്കുന്നിലേക്കേറിടാം
വിരലോട് വിരൽചേർത്ത് മഴയിൽനന
ഞ്ഞൊരാ
പ്രണയത്തെയാവോളം കോരിക്കുടിച്ചിടാം
വേരുകളായ്ചുറ്റി വാരിപ്പുണർന്നിടാം
ജീവിതമെന്തെന്ന് ജീവിച്ചറിഞ്ഞിടാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ