അങ്ങേവീട്ടിലെ
അനന്തേട്ടന്റെ മരണമറിഞ്ഞത്
ശവമടക്ക് കഴിഞ്ഞാണ്.
അയൽപക്കത്തെ അമ്മുവിന്റെ
വീട്ടിലേക്ക്
അരയേക്കർ വളഞ്ഞുപോകണം.
വീടുകളെല്ലാം വളഞ്ഞുവെച്ചിരിക്കുന്നു
കുശുമ്പും, കാശുംചേർത്ത് മതിൽ
പണിതിരിക്കുന്നു
കമ്പിവേലിയോട് ചിലർക്കു കമ്പം.
പറമ്പുകളിലൂടെ, വീടിന്റെ പിന്നാമ്പുറ
ങ്ങളിലൂടെ,
അടുക്കളമുറ്റത്തൂടെ, പാടവരമ്പിലൂടെ.
നിത്യമുള്ള കണ്ടുമുട്ടലുകൾ, കുശലങ്ങൾ
കലശലായ നാടൻ പ്രേമങ്ങൾ
ഒത്തുചേരലുകൾ, നാടുനീങ്ങിയ നാട്ടുവർത്തമാനങ്ങൾ
കുളക്കടവിലെ രഹസ്യങ്ങൾ, കുട്ടികളുടെ
കശപിശകൾ.
തിരിഞ്ഞുനടപ്പുകൾ സാദ്ധ്യമോ?!
കാലം തിരിഞ്ഞു നടക്കാറേയില്ല
ഇപ്പോഴുള്ളവർക്ക് ഇതൊന്നുമറിയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ