ജീവിതത്തിനും ഒരു ഇന്റർവെല്ലോ ?!
സംശയം തോന്നുന്നുണ്ട് അല്ലേ
നിങ്ങടെ മുത്തശ്ശൻമാരെ, മുത്തശ്ശിമാരെ
കണ്ടിട്ടില്ലെ?
ഒരിക്കൽ എല്ലാ തിരക്കുകളും ഒഴിഞ്ഞ് നീയും.
ഏഴരവെളുപ്പിനെഴുന്നേറ്റ് വെമ്പി വിയർത്ത്
അടുപ്പിൽ തീയായി, അരിയിൽ തിളയായി
കറിയിൽ കടുകായി, നനക്കല്ലിൽ വിഴുപ്പായി. കുട്ടികളിൽ കരുതലായി
സമയമൊരു ഭ്രാന്തൻ കാഴ്ച്ചയായി
ഓടി മറയുമ്പോൾ
ഒന്നിനും നേരമില്ലെന്ന് കൈകാട്ടിയിട്ടും
നിർത്താതെ വണ്ടി വിട്ടു പോകുമ്പോൾ
പറയുന്നത് ചെവിയോർമ്മയാൽ കേട്ടും
കാണേണ്ടവനെ കടക്കണ്ണാൽ കണ്ടും
ജലത്തിൽമീൻപ്പോലെ, കരയിൽ
വായുപോലെ, എണ്ണയിട്ട യന്ത്രം പോലെ
പായുന്നതിനിടയിൽ
ഒരു ദിവസം.
പൊട്ടിച്ചിരിക്കുന്നതെന്തു നീ
പട്ടാങ്ങു പറയുകയാണുഞാൻ.
ജീവിതത്തിൽ ഇനിയിടവേളയില്ലടോ
പാടത്തു വിത്തു മുളയ്ക്കുന്ന പോലെവേ
ഓർമ്മമനസ്സിൽ മുളയിട്ടു നിൽക്കവേ
അതു നനച്ചീടാൻ, വളർത്തി വലുതാക്കാൻ
കതിരുകൊത്താൻ വരും കിളികളെയാ
ട്ടുവാൻ
വൃദ്ധസദനത്തിൽ ചേക്കേറുവാൻ പോലും
നേരമില്ലാത്തൊരു കാലമെടോ മുന്നിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ