ചുറ്റിലും കൊത്തിവെച്ചപോൽ
ശിലാമുഖങ്ങൾ
വിഷമവൃത്തത്തിലെന്നപോലൊന്ന്,
വിളർച്ച ബാധിച്ച, വീറുറ്റ, മുഷിഞ്ഞ,
ക്രൂരത കൂർത്ത.
കാണുന്നില്ലവരാരേയും, അവനവനെ
ത്തന്നെയും!
തിരിഞ്ഞു നോക്കുന്നില്ല
തിരക്കിന്റെ തിരകളായ് തീരത്തിലേക്കെ
ന്നപോൽ .
കാലഗതിയിൽ ക്ലാവുപിടിച്ചുള്ള ഓട്ടുപാത്രംപോലെ
തിളക്കമറ്റുള്ളവർ,
ഞാനെന്നചിന്തയാൽ ജ്ഞാനംവെടിഞ്ഞ വർ,
മരണമേസത്യമാം ലക്ഷ്യമെന്നറിയാതെ
ലക്ഷ്യത്തിലേക്കെന്ന് ഉന്നംപിടിച്ചവർ,
ചുറ്റിലുംകെട്ടിപ്പൊക്കി ചിതൽപ്പുറ്റിനുള്ളി
ലായ്
ചിന്തയെതപസ്സനുഷ്ഠിക്കുവാൻ വിട്ടവർ,
സഹജീവി സ്നേഹസമഭാവനയില്ല
'അർത്ഥ'ങ്ങളിൽ മാത്രം അർത്ഥങ്ങൾ
തേടുവോർ.
ആരേവിളിക്കുന്നുയെന്നേ;
തിരിഞ്ഞൊന്നുനോക്കി ഞാൻ
വെളുക്കേചിരിച്ചു കൊണ്ടൊരാൾ
കൈമാടി വിളിക്കുന്നു
ചിലരുണ്ടിന്നുമീ ചുറ്റിലുംകാണാം
ശിലാമുഖങ്ങൾക്കിടയിലും മനുഷ്യരായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ