നമുക്ക് രണ്ട് അരയന്നങ്ങളാകണം
പ്രണയ സരസ്സിൽ നീന്തിതുടിക്കണം
തൂവലുകളെ കൊക്കുകൾചേർത്ത്
ചീകിയൊതുക്കണം
ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കാണാത്ത
ഭാവതലങ്ങൾക്കപ്പുറത്ത്
രാഗസംഗീതത്തിന്റെ ഈണവും
ഈരടിയുമായി മാറണം
നീയെന്റെ പ്രഭാത പുഷ്പമാണ്
സഹസ്രകോടി പ്രഭവിടർത്തുന്ന
പ്രണയത്തിന്റെ സൂര്യപുഷ്പം
നിന്റെ ചിത്രത്തെ ഞാൻമുത്തം വെയ്ക്കുന്നു
നിന്നിൽ വിരിയും അക്ഷരങ്ങളെ
ലാളിക്കുന്നു
മനസ്സുകൾ ഇണചേർന്നാണോ
പ്രണയം പിറക്കുന്നത്!?
പ്രണയമെരു പക്ഷിയായിരിക്കണം.
ചക്രവാള സീമയ്ക്കുമപ്പുറം
മഴവില്ലുവിളയുന്ന രാജ്യത്തിനുമപ്പുറം
സൂര്യനെ ഉമ്മവെയ്ക്കുന്ന മേഘങ്ങൾ
ക്കുമപ്പുറം
അപ്പുറത്തിനുമപ്പുറം അതിനുമപ്പുറം
മധുരിക്കുന്ന മൃദുലമലകളിൽ ചേക്കേ
റാവുന്ന പ്രണയപക്ഷി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ