ഉടൽമൂർച്ഛയ്ക്കിടേ
തണുത്തു ,റഞ്ഞു പോകുന്ന
ശരീരഭാഷയോളം നിരാശയില്ല -
മറ്റൊന്നിലും.
ഉന്മാദിയെപ്പോലെ ഉമ്മവെച്ചും
പൊള്ളിക്കുന്ന പ്രണയം പറഞ്ഞും
പടർന്നേറവേ,
തണുത്തുറഞ്ഞും, തിണർത്തു
പൊന്തിയും
നടന്നു തീർത്ത വഴികൾ
കുഞ്ഞുനാളിൽ തണുത്തുറഞ്ഞു
മരിച്ചുകിടന്ന അമ്മ
തറ, പറയെന്ന് തട്ടും തടവുമില്ലാതെ
യെഴുതിയിട്ടും
ഒന്നിനും കൊള്ളില്ലെന്ന ക്ലാസ്
മാഷിന്റെ വടിയുടെ ചൂടിൽ,
ഇംഗിതത്തിന് വഴിപ്പെടാത്തതിനാൽ
തൊഴിലെടുക്കാൻ കൊള്ളില്ലെന്ന
മേലധികാരിയുടെ കുറിപ്പിൽ,
ഒരു വസ്തുവിനും കൊള്ളില്ലെന്ന
രണ്ടാനമ്മയുടെ കലിയിൽ,
അരച്ചാൺ വയറിനു വേണ്ടി
അച്ഛനെന്നു വിളിക്കേണ്ടി വരുന്ന
വിടന്റെ മുന്നിൽ
വിധിയെന്നു നിനച്ച് വിങ്ങിപൊട്ടിയ
ദിനങ്ങളിൽ
ഒന്നും തന്നെയില്ലാതിരുന്ന ഒരു നിരാശ
അപ്പോഴേക്കും എന്നെ വന്നു മൂടുന്നു.
ഉടൽ മൂർച്ഛയ്ക്കിടെ
തണുത്തുറഞ്ഞുപോകുന്ന
ശരീരഭാഷയോളം നിരാശയില്ല
മറ്റൊന്നിനും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ