വീട്ടിലേക്ക്
എത്രവഴികളായിരുന്നു
അളക്കാനാവാത്ത
വീതിയുള്ള വഴികൾ
രാപ്പകലില്ലാതെ കണ്ണുമടച്ച്
നടന്നു വരാം
കല്ലും ,മുള്ളും, തടസ്സങ്ങളുമില്ലാത്ത
വാതിലടക്കാത്ത
വീടിനുള്ളിലോളമുള്ള വഴികൾ.
അന്ന് ഉണ്ടായിരുന്നില്ല ഇതുപോലെ
ജാതി, മതം, വർണ്ണം
പ്രകൃതിപോലെ എല്ലാം ചേർന്നായിരുന്നു
സൗന്ദര്യം
പിന്നെയെന്നാണ് വഴികൾ വിലങ്ങി
ക്കിടന്നത്
വീതികൾ കുറഞ്ഞു കുറഞ്ഞു വന്നത്
കള്ളിമുള്ളുകൾ പൊട്ടി മുളച്ചത്
ജാതിക്കും, മതത്തിനും
നാരും, വേരും മുളച്ചത്
വർണ്ണം കൊണ്ട് വേർതിരിക്കപ്പെട്ടത്.
ഇപ്പോൾ വീട്ടിലേക്ക് വഴിയേയില്ല
വാതിൽ തുറക്കാറേയില്ല
മതിലും മൗനവും വർത്തമാനത്തി
ലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ