രക്തം ഉറഞ്ഞുപോകുന്ന
ജീവസംഭാന്തി
മുയലിന്റെ പ്രാണവേഗം
ദിക്കറ്റുനീന്തുന്ന
സമുദ്ര ജന്മം
ജന്മാന്തരങ്ങളേകിയ
വിഴുപ്പുകെട്ടുമായ് ജീവിതം
കാലം ഇരുണ്ട ഓർമ്മയാകു
മ്പോഴും
കരളു വിങ്ങുമ്പോഴും
മാനാഭിമാനത്തിൻ
ലക്ഷമണ രേഖയിൽ നിന്നവൾ
കുതിച്ചും ,കിതച്ചും
ഇടറിയും, മുടന്തിയും,
വീണും, പിടഞ്ഞും
പിന്നെയും ദുരിതക്കയങ്ങളിൽ
മുങ്ങിയും
പച്ചതൊടാതൊരു ജീവിത -
മെങ്കിലും
ഉള്ളിലൂറും ചെറുമോഹങ്ങളുമായി
എത്തേണ്ടതെങ്ങോ
എന്തിനെന്നോ
എക്കാലത്തെന്നോ
എന്നൊട്ടുമില്ല നിശ്ചയമെങ്കിലും
ഈ ലോകവാസമതൊന്നുമാത്രം
ജീവിച്ചു തീർക്കണമെനിക്കുമെ-
ന്നോർക്കവേ
പിന്നെയും, പിന്നെയും പ്രാണനി -
ലുന്തുന്നു
ഒരു പാതി നെന്മണിക്കായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ