ചന്തയിൽ നിന്നും
ചന്തമേറും കളിപ്പാട്ടം
ഏതു കൊണ്ടു വന്നാലും
കുട്ടിതട്ടിക്കളയും
വീണയെന്നു കേൾക്കുകിൽ
വാളെടുക്കുന്നു അവൻ
വേണുവെന്നു കേൾക്കിലോ
വേലെടുത്തീടുമപ്പോൾ
കുട്ടിക്കുരങ്ങനെങ്കിൽ
ചുടുചോറുവാരിക്കും
പീപ്പി കൊണ്ടു വന്നാൽ
ആട്ടിപ്പായിക്കും
സ്നേഹവുംനന്മകളും വളർത്തും
കളിപ്പാട്ടം
ഒന്നുമേവേണ്ടവന്
വേണ്ടത് കൈത്തോക്ക് മാത്രം
വാങ്ങിക്കൊടുത്തില്ലച്ഛൻ
പാടില്ലെന്നമ്മയും
തോക്കെന്ന വാക്കിൽ തന്നെ
തോൽവി വന്നെത്തീടുന്നു
ദുഷ്ടത തലപ്പൊക്കി
ഞെളിഞ്ഞു നിന്നീടുന്നു.
സ്കൂളിൽ നിന്നുംവന്ന
മകനെ തീറ്റുന്നമ്മ
ഉരുളയുരുളയായി വയറു നിറയ്
ക്കുന്നു
ഉൺമയും, നന്മയും കേൾക്കവേ
കലികൊണ്ടവൻ
കീശയിൽ നിന്നും തോക്കെടുത്ത -
മ്മയ്ക്കു നേരേ ചൂണ്ടി
ഉത്തരം പറയുന്നു ഞൊടിയിൽ
വെടിയുണ്ട
തിരിഞ്ഞു നോക്കാതവൻ
ഇറങ്ങി നടക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ