ചാനലുകൾകാണാറേയില്ല.
ചാഞ്ഞും ചരിഞ്ഞും
നിമിഷവേഗത്തിൽ
ചലന താളത്തിൽ
പറഞ്ഞതെല്ലാമെ
പതഞ്ഞു പൊങ്ങുന്ന
കുമിളയായ് മാറ്റും
ഇന്ദ്രജാലക്കാഴ്ച്ച.
പത്രങ്ങൾ വായിക്കാറേയില്ല.
വിഷം നിറച്ചൊരാ കറുത്ത
യക്ഷരം
കോർത്തു വെച്ചൊരാ
വെളുത്ത താളുകൾ
കണ്ടുപോയെന്നാൽ
കണ്ണുപൊട്ടിടും
തൊട്ടു പോയെന്നാൽ
തട്ടിപ്പോയീടും.
പുലരിയിൽ പിടഞ്ഞുണർ
ന്നിടുന്നു ഞാൻ
പുറത്തു ചെന്നെത്തി നോക്കി
ടുന്നു
എത്ര പൂവുകൾ കൊഴിഞ്ഞു
പോയെന്നും
എത്ര ചെടികൾതൻ തലകൊ-
ഴിഞ്ഞെന്നും
പുഴുക്കുത്തേറ്റവയെത്രയെന്നതും
നാൾക്കുനാൾ മതിലുയർന്നിടുന്നതും
കാണാതെ കണ്ടും ,കേൾക്കാതെ
കേട്ടും
നിരോധിച്ച സ്വപ്നങ്ങളെ കോർത്തും
കഴിച്ചുകൂട്ടുന്നു കാലം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ