നാടാണു ഞാൻ ,നവ സ്വപ്നങ്ങൾ -
കണ്ടു കണ്ടങ്ങനെ തോഷിച്ചിരിക്കേ
കാടും മലകളും പാടംപുഴകളും
മാന്തി രസിച്ചു കളിക്കേ
പണത്തിൻ പിറകേ പറന്നു പറന്നങ്ങ്
കഴുക മനസ്സായതറിഞ്ഞതില്ല
പെരുകുംപണത്തെ മടിയിൽ വെച്ചെന്നും
ഞാൻ
നിർവൃതിയാലെ തലോടിനിൽക്കേ
ഞാനെന്നെയല്ലാതെ, ഉയരങ്ങളല്ലാതെ
മറ്റൊന്നുമേ കണ്ടതില്ല
എല്ലാമെ നേടുവാൻ ഒന്നാമനാകുവാൻ
ഓടുന്ന നേരത്തൊരിക്കൽ
കേൾക്കുന്നൊരാരവം എന്നേക്കാൾ -
മുന്നേ
വന്നാരോ വെട്ടിപ്പിടിച്ചോയിതെല്ലാം -
യെന്നു സന്ദേഹിച്ചൊരു നിമിഷം കൊണ്ട്
പ്രളയം പാഞ്ഞു വന്നെത്തി
വെട്ടിപ്പിടിച്ചവയൊക്കെയും വട്ടത്തിൽ
ഒന്നു കറങ്ങി നിലംപൊത്തി
എല്ലാ,മില,യൊലിച്ചു പോകുന്ന പോൽ
ഏതോ പഴങ്കഥയായി
ഉടുതുണിയല്ലാതെയില്ല മറുതുണി
ഓർത്തില്ലിതൊന്നുമേയന്ന്
ആർത്തിയാലന്നു നാം തീർത്തുള്ള
തെല്ലാമെ
നീർ തന്നെ കൊണ്ടു പോയല്ലോ
എത്ര കണ്ടാലും പഠിക്കാത്ത നാമുണ്ടോ
കൊണ്ടാൽ പഠിക്കുന്നു ബ്ഭൂവിൽ
ആർത്തികൾ കൊണ്ടല്ലോ മർത്യനെ
സൃഷ്ടിച്ചു വിട്ടിരിക്കുന്നു ,യീ കാലം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ