വഴിയിറമ്പിൽവെച്ച് അവൾതന്ന
പുളിയിൽനിന്നാണ്
പ്രണയമെന്തെന്ന് ഞാനറിഞ്ഞത്
പ്രണയത്തിന് മധുരമുള്ളപുളിയായിരുന്നു
അവളുടെ വിരൽത്തുമ്പിൽനിന്നാണ്
പ്രണയച്ചൂടറിഞ്ഞത്
കുളിരുന്നചൂടെന്ന് അന്നാണറിഞ്ഞത്
പിന്നെയെന്നാണ് വേരുകളാഴ്ത്തി
ചില്ലകൾനിവർത്തിയ പ്രണയം
പട്ടുപോയത്.
പൂരിപ്പിക്കാതെപോയ ഒരുകോളമാണ് ഞാൻ
കെട്ടിയിട്ട പ്രതീക്ഷകളെല്ലാം
കൈവിട്ടുപോയിരിക്കുന്നു
കരയിൽപിടിച്ചിട്ട മീൻപോലെയിന്ന്.
മിണ്ടാതെപാടിയ പാട്ടുകളൊക്കെ
ഇറങ്ങിപ്പോയിരിക്കുന്നു
സങ്കടങ്ങൾചേക്കേറുന്ന ഒറ്റമരംഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ