കണ്ണീരിന്റെ ആഴമളക്കാൻ
കഴിയില്ലെന്ന്
കർക്കടമഴ.
കരകവിഞ്ഞതെല്ലാം
കണ്ണീരെന്നും .
ഏതുമലയേയും മറിച്ചിടും
കണ്ണീര്
ശാന്തമെന്ന് നിങ്ങൾ കരുതുന്നതിന്റെ
ചുട്ടുപൊള്ളൽ നിങ്ങളറിയുന്നില്ല.
നിങ്ങളുടേതെന്നതു പോലെ
കരക്കടിഞ്ഞതത്രയും
എന്റെയും സ്വപ്നമായിരുന്നു
എത്രയെത്ര പ്രാക്കുകളിൽ
ജീവിച്ചു ഞങ്ങൾ
മരവിച്ചു മടുത്തപ്പോൾ
അടക്കാൻ കഴിഞ്ഞില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ