മരിച്ച ഒരാളെ അടക്കം ചെയ്യുമ്പോഴാണ്
ശ്മശാന മൂകതയിലെ വാചാലത
നാമറിയുന്നത്
നിത്യജീവിതത്തിൽ മരിച്ചു ജീവിച്ചൊരാൾ
ജീവിതം തുടങ്ങുന്നത്
മീസാൻ കല്ലുകൾ വെറും കല്ലല്ലെന്നും,
കല്ലറ വെറുമറയല്ലെന്നും, മൺകൂന
കൂനയല്ലെന്നു മറിയുന്നത്.
മരണമെന്ന ബോധം നമ്മിൽ ജനിക്കു
ന്നതും
പൊടുന്നനെ നിത്യജീവിതത്തിലേക്ക്
നാം മരിക്കുന്നതും
ശ്മശാനങ്ങളിലാണ് ജീവിതം തഴച്ചു
വളരുന്നത്
അവനവനു വെണ്ടിയല്ലാതെയെന്നുള്ളത്
അവിടുന്ന് തുടങ്ങുന്നു
വളളിയായ്,ചെടിയായ് ,പൂവായ്, കായായ്
പരോപകാരിയായ് .
മതിലില്ല, പട്ടിയുണ്ടെന്ന ബോർഡില്ല,
മണിമാളികയില്ല, പണ്ഡിതനോ പാമരനോ
യില്ല
ചതിയില്ല, ചിന്തേരിട്ട മുഖങ്ങളില്ല, പിടിച്ചു
പറിയോ, കുതിക്കാൽ വെട്ടലോയില്ല
ആവശ്യങ്ങളുടെ നിരന്തര അലട്ടലില്ല
ആനന്ദത്തിന്റെ കുളിർ കാറ്റു കൊണ്ട്
സ്നേഹമെന്തെന്ന് കാട്ടിത്തരും
രണ്ടു തുള്ളി കണ്ണീരിറ്റാതെ തിരിച്ചു വരാൻ
കഴിയില്ല നിങ്ങൾക്ക്.
ശ്മശാനം ഒരു രാജ്യമാണ്
അവിടെ പോയി നോക്കണം
ശരിക്കും മരിച്ചവരാരാണെന്ന് കാട്ടിത്തരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ