ഞാൻ ഹൃദയത്തിൽ എഴുതിവെച്ച
കവിതയാണു നീ
ആർക്കും പകർത്താനാവാത്ത,
കണ്ടെടുക്കാനാവാത്ത കവിത
നീ എന്നിൽ മാത്രം ജീവിക്കുന്നു
മരണവും അതു തന്നെ
നീ തളിർക്കുന്നതും, പൂവിടുന്നതും
എന്നിൽ മാത്രം
നിന്റെ ഓരോ ഉണർച്ചയും, തളർച്ചയും
എന്നിലൂടെ മാത്രം
ഇടയ്ക്കിടേ നീ,യെന്നെ മറന്നു വെയ്ക്കാറു ണ്ടെങ്കിലും
ഓർമ്മിപ്പിക്കാറുണ്ട് ഞാൻ
നെറ്റിയിലെ പൊട്ടായി,മുടിയിലെ പിന്നായി.
നീയിന്നു കുടിച്ചവെയിലില്ലെ, അതു
ഞാനായിരുന്നു
കുളിരുമായ് വന്ന കാറ്റും
ഇടയ്ക്ക് പിറകിലും, ഇടയ്ക്ക് മുന്നിലും
നിഴലുകളിൽ നമ്മുടെ ഇണചേരലുകൾ
ആ ഒറ്റയിലയിലേക്ക് നോക്കൂ ,
മരക്കൊമ്പിലെ ഒറ്റക്കിളി,
എന്നെ ഇനിയും നിനക്ക് കാട്ടിത്തരേ_
ണ്ടതുണ്ടോ
തിടം വെച്ചു വരുന്ന നമ്മുടെ പ്രണയം
തളം കെട്ടി മലിനമാകാതെ ഒഴുകട്ടെ
ഇക്കിളിയുടെ ഒരില്ലിക്കാട്ടിൽ
ഒറ്റത്തണ്ടിലെ ഇരുപുഷ്പം നാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ