കാലത്തിന്റെ കരയിലിരുന്ന് നാം
ജീവിതത്തെ നോക്കിക്കാണുന്നു
എന്നോ ഞാൻ ഹൃദയത്തിലെഴുതിയ
ഒരു വാക്കാണു നീ
അക്ഷരങ്ങളില്ലാതെ വാക്കുകൾ
കോർക്കുന്നു നാം മിഴികളിൽ
ചിലനേരങ്ങളിൽ വഴിക്കണ്ണിന്റെ
അറ്റത്ത്
നിന്റെ നിഴലാട്ടത്തിനായി കാത്തു
നിൽക്കുന്നു
ഭ്രാന്ത് എറുമ്പിനെപ്പോലെ
പെരുവിരലിലൂടെ ഉടലിലൂടെ ശിരസ്സി
ലേക്ക് കയറുന്നു
ഒടുങ്ങാത്ത ഓർമ്മയാണ് നീ
മനസ്സിന്റെ നീലിമയിലേക്ക്
നിറന്നു വിരിയുന്ന പൂവ്.
ഹൃദയവനത്തിലെ സവിശേഷമായ
പൂവും തേനുമാണ് പ്രണയം
നുറുങ്ങ് ഓർമ്മകൾ നറുമലരാകയും
അവയെ ഹൃദയത്തോട് ചേർക്കുകയും
ചെയ്യുമ്പോൾ
ഇത്രയുമധികംസ്നേഹം എവിടെ നിന്നാ-
ണൊഴുകിയെത്തുന്നത്?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ