കാമാർത്തനായ കാറ്റിനെ ഭയന്ന്
മഴയേതോ പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു
ചുരമിറങ്ങിയെത്തിയ കാറ്റ്
മഴയുടെ മുടിക്ക് പിടിച്ച് മുന്നോട്ട് തള്ളി
കുന്നിറങ്ങിയെത്തിയ മഴ ഒരാരവത്തോടെ
ഊർന്നുവീണു
പറ്റേ നഗ്നയാക്കപ്പെട്ടവളുടെ മഴക്കണ്ണുകൾ
കരഞ്ഞു കലങ്ങിയിരുന്നു.
അവനവളെ ഒരു ജലസർപ്പമായ് ചുറ്റിവരിഞ്ഞു
അവൾ കുതറിപ്പിടഞ്ഞു
പീഡനമേറ്റ മഴയെക്കണ്ട മല
തുറുക്കണ്ണുകളാൽ ഗഗനമൗനത്തിലാണ്ടു
പോയി
തളർന്നു പോയവളുടെ ശരീരത്തിൽ
നിറം മങ്ങിയ ഒരു തുണ്ട് ആകാശക്കീറു
മിട്ട്കാറ്റ് ഓടിപ്പോയി
ഒരു പക്ഷി ചിറകൊടിഞ്ഞ് വീണിരിക്കുന്നു
മുറിവില്ല, രക്തം പൊടിയുന്നുമില്ല
അവളുടെ വേവുകൾ ആരറിയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ