വാക്കിന്റെ വെയിലുകാഞ്ഞ്
വരികളുടെ വരമ്പത്തിരിക്കണം
കവിതയുടെ കൊമ്പത്തേറണം
അതിന് വാക്കുകളെവിടെ?!
കാത്തു കാത്തിരുന്ന് കാൽവിരൽ
വേരാഴ്ത്തിനിന്നു
മെയ്യൊരു മരമായ്വളർന്നു
മനസ്സൊരു മാമലയേറി
എന്നിട്ടും വാക്കുകളെവിടെ?!
മസ്തിഷ്ക്കം തീച്ചൂളയായി
മനംവെന്ത് ഗന്ധംവരവായ്
വേരറ്റവാക്കുകളെല്ലാം
ചിറകറ്റപക്ഷികളായി
മൗനത്തിൻ ചിതൽപുറ്റുകൾ
നാവേറിലുംകണ്ണേറ്റിലും.
കാതലില്ലാകരളിലെങ്ങനെ
കവിത പൂത്തുനിന്നീടും
കാറ്റുവന്നെൻ കാതിൽമൂളുന്നു
അന്നുഭവ തീച്ചൂളയിൽ മാത്രം -
കായ്ക്കും കവിത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ