സ്മൃതിയുടെ ക്ഷീരപഥത്തിൽ
മാന്ത്രിക കണ്ണാടിയിലെന്ന പോലെ
നിന്നെക്കാണുന്നു
മനസ്സിലെ വെള്ളിമേഘങ്ങൾ
കാർമുകിലിനെതുരത്തുന്നു
തേങ്ങലെന്ന രാഗത്തിൽ
വേദനയുടെ ഗാനമുതിർക്കുന്നു
ഹൃദയമാമോടക്കുഴൽ.
വീഞ്ഞും,പൂക്കളുമില്ലാത്തയീരാത്രിയിൽ
നിലാവ് കവിയെ നോക്കിച്ചിരിക്കുന്നു
പ്രണയത്തിന്റെരജതശുഭ്രമായ
രശ്മികളിൽ
വിഷാദം ചുവയ്ക്കുന്നു
നീയെന്റെ ഹൃദയം അപഹരിച്ചവൾ
ഞാൻ പറന്നു തളർന്ന പറവ
വെറും അംഗുലങ്ങളുടെ അകലമെങ്കിലും
നീയെത്ര ദൂരെയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ