കാക്കക്കാലുപോലെ കോറിയിട്ട
അക്ഷരങ്ങൾകാണുമ്പോൾ
വിവരണസാധ്യമല്ലാത്ത ഒരുവിഷാദ
മെന്നിൽനിറയുന്നു
നിരയൊത്ത അക്ഷരമുതിരുന്നഅച്ഛന്റെ
കൈപ്പടയാണ് യെന്റെമുന്നിൽ
ഒറ്റപ്പെടുന്നവരേക്കാൾ
ദുഃഖിതരായിയിവിടെയാരുണ്ട്
ഭാര്യയോ ഭർത്താവോ മരിച്ചുപോകുന്ന
തിനേക്കാൾ
കവിഞ്ഞൊരുദുരന്തവും ജീവിതത്തിലില്ല
വേദനകെട്ടിവെച്ച മാറാപ്പാണ് വൃദ്ധത്വം
തിടുക്കങ്ങളില്ലാത്ത, ശാഠ്യങ്ങളും
തീർപ്പുകളുമില്ലാത്ത ഒരപ്പൂപ്പൻതാടി
നിധികാക്കുന്ന വയസ്സൻഭൂതത്തെപോലെ ചൂണ്ടയിട്ടിരിക്കുന്ന ശാന്തനായ -
ചൂണ്ടക്കാരനെപ്പോലെ
മരിച്ചശലഭങ്ങളെപ്പോലെ ഉതിർന്നുവീഴുന്ന
മഞ്ഞയിലകളെ നോക്കിയങ്ങനെ.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ