പുലരിയുണരുമ്പോൾ
കവലപ്പീടികയിലെ കടുപ്പത്തിലുള്ള
ഒരു കാലിച്ചായ മോന്തിക്കുടിക്കണം
മൂടൽമഞ്ഞിൻ മുലക്കച്ചകെട്ടിയ
കുന്നുകളെ നോക്കിയിരിക്കണം
മമ്മദ്ക്കാന്റെ ചുരുട്ട് വലിച്ച്
പത്രത്തിന്റെ പരന്ന വായന കേൾക്കണം
സെൻസർ ചെയ്യപ്പെടാത്ത നാട്ടുവർത്ത
മാനത്തിന്റെ
അച്ചു നിരത്തലുകൾ കേൾക്കണം
ഊടുവഴികളിലൂടെ, ആരുടേയും അടുക്കള
പ്പുറത്തുകൂടെ, നടുമുറ്റത്തൂടെ, കൊള്ളുകയറി, മുള്ളുവേലി കടന്നു നടക്കണം
തട്ടമുട്ടി വരുന്ന കന്നുകൂട്ടവുമായി
മിണ്ടാപ്രാണികളുമായി വാതോരാതെ
സംസാരിക്കണം.
നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു എനിക്കെന്റെ
ഗ്രാമം
കണ്ടുമുട്ടുന്നവർ ദയവായി വിവരമറിയി ക്കണേ
നഗരങ്ങളുടെ പീഡനമേറ്റ് ഓടിപ്പോയതാണ്,
യെന്നൊരു സംസാരമുണ്ട്
മതം മാറി മറ്റുള്ളവരുടെ കൂടെ കൂടിയതാ
ണെന്നും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ