മഴ പെയ്തൊഴിഞ്ഞിട്ടും
മനസ്സിൽ വെള്ളംതുള്ളിയിട്ടു നിൽക്കുന്നു
കുഴികളിലെ കുഞ്ഞുവെള്ളത്തിൽ
നിലാവ് നിറഞ്ഞുനിൽക്കുന്നു
പാമ്പിനെപ്പോലെ ഇഴഞ്ഞുപോകുന്ന
വഴിച്ചാല്
ഇരുമ്പ്പാളമായ് ഉയർന്നുനിൽക്കുന്നു
എന്നിലേക്കൊരുതീവണ്ടി കുതിച്ചു
പായുന്നു
മനസ്സിലൊരു ജുനൈദ് പിടഞ്ഞുവീഴുന്നു
അഖ്ലക് എന്നൊരു കർഷകന്റെ രക്ത-
മൂറ്റിയസന്ധ്യ
കാവിയുടുത്ത് കുന്നിറങ്ങി പതുക്കെ നടക്കുന്നു
ആഗ്രഹങ്ങൾ മഴവെള്ളംപോലെ കുത്തിയൊലിച്ച് പോയിരിക്കുന്നു!
വേദനയുടെ വേനൽപക്ഷി ഹൃദയത്തിൽ
കൂടുകൂട്ടുന്നു
ഭക്ഷണത്തിന്റെപേരിൽ മനുഷ്യർ
കൊല്ലപ്പെടുന്നു
മനുഷ്യത്വംമരിച്ച ഒരുകൂട്ട,മാളുകൾ മൃഗങ്ങളായ് പുനർജനിക്കുന്നു
ഇവിടെ മൃഗങ്ങളുടെ തേർവാഴ്ച്ച
അനാദിയായൊരു അപൂർണതാ
ബോധമെന്നെ ചൂഴ്ന്നുനിൽക്കുന്നു
വർണ്ണത്തിൽ വെറിപൂണ്ടവർ
അമ്മ പെങ്ങൻമാരെന്നില്ലാതെ
വെട്ടിമുറിക്കുന്നു.
പുകപോലൊരാവരണം മനസ്സിനെ
മൂടുന്നു
വാക്കുകൾ വരണ്ടകാറ്റായ് തൊണ്ടയിൽ
തടഞ്ഞുനിൽക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ