പാറക്കെട്ടുകൾ മേഘങ്ങളെ
പുതച്ചു കിടക്കുന്നു
മഞ്ഞിന്റെ പുടവയണിഞ്ഞ കാട്
ജലപാതം പോലെ ഞൊറിയിട്ടൊ
ഴുകുന്നു
പാഞ്ഞു വന്നൊരു കാറ്റ് ഇലകളെ
തൊട്ടു നോക്കുന്നു
മൃദുല നഖരങ്ങളാൽ ഇക്കിളിയാക്കുന്നു
ചില്ലയിൽ ചേർന്നിരുന്ന് തോളോടു
തോളുരുമ്മി
ചുണ്ടോടുചുണ്ട് ചേർത്ത് രോമാഞ്ച
പ്പെടുത്തുന്നു
പന്തുകളെപ്പോലെ ചിലപക്ഷികൾ
കാടിന്റെ വാതിൽ തുറന്ന്
പൊങ്ങിയും, താഴ്ന്നും പറന്നു കളിക്കുന്നു
മൃഗനേത്ര നിർന്നിമേഷതയാൽ പോക്കു
വെയിൽ
കാടിനുള്ളിലേക്ക് എത്തിനോക്കുന്നു
മഞ്ഞു തുളളികൾ കടംകൊണ്ട
മഴവില്ലും നോക്കി
പഴുത്തു വീണയിലകളിൽ പാവക്കുട്ടി
യെപ്പോലെ
ഒരു മുയൽക്കുഞ്ഞിരിക്കുന്നു
അടരുന്ന ഒരിലപോലെ അകന്ന്
ഞാനൊരു കൂട്ടിലെ കിളിയായ്
കഴിയുന്നു
മൃദുസ്പർശിയായ അവസാനത്തെ
പ്രശാന്തചുംബനത്തിനായ് നിന്നെയും
കാത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ