നാലുംകൂടിയ മുക്ക്
മൂകമായിട്ട് കാലമേറെയായി
യൗവ്വനത്തിൽതന്നെ ജരാനര
യേറ്റു വാങ്ങേണ്ടിവന്ന
പുരാണനായകനെപ്പോലെ.
ആളും, ബഹളവും രാവ് ,പകലെ
ന്നില്ലാതെ
നിറഞ്ഞുനിന്ന ഒരു കാലമുണ്ടായി
രുന്നു
സൂര്യനസ്തമിക്കാത സാമ്രാജ്യം പോലെ.
നാലു കാലുള്ള ചായക്കട ,സമാവറിലെ
അണക്കിലുക്കം,
കടലസ്റ്റൂ ,പുഴുങ്ങിയ ബത്താസ്, കരിപ്പട്ടി കാപ്പി,
പായ, ഓലച്ചൂട്ട് ,കല്ലുമരി ,സോപ്പ്, ചീർപ്പ്,
കണ്ണാടി ചന്തമുള്ള ചന്തയുടെ ബാല്യ
കാലം
കാളവണ്ടി, കലപ്പ ,കാള എല്ലാം എത്ര വേഗ
മാണ് മാറിപ്പോയത്
പുതിയൊരുപട്ടണം തന്നെ പടുത്തുയർത്തിയപ്പോൾ
തിരിഞ്ഞു നോക്കുവാനാളില്ലാതെ
അനാഥമായിപ്പോയി, ഇനി വയ്യ!
എന്നോചിതലെടുത്തു പോയ മുത്തശ്ശി
ആൽമരത്തിന്റെ
അവസാത്തെ കുറ്റിയും അറ്റുപോയി രിക്കുന്നു.
ഒരു വൈകുന്നേരം വിഷാദത്തിന്റെ
ധൂളിയും പുതച്ച് കൂനിയിരിക്കുന്നത്
കണ്ടവരുണ്ട് പോലും
പിന്നെ,വിഷദം പെയ്തൊഴിഞ്ഞ്
നേരം പുലർന്നപ്പോൾ കാണാനു
ണ്ടായിരുന്നില്ല നാലും കൂടിയ മുക്ക്
പിന്നെയിന്നുവരെ ആരും കണ്ടിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ