ഒരുനാളുച്ചനേരം മുറ്റത്തേക്കിറങ്ങവേ
കണ്ടുഞാൻ ഗെയ്റ്റിൻ മുന്നിൽ
ഒരു കൊച്ചു പെൺകുട്ടി
പിഞ്ഞിയ പാവാടയും, കീറിയ കുപ്പായവും
കുഴിയിലാണ്ടുള്ള കണ്ണും, പൊങ്ങിയ നെഞ്ചിൻ കൂടും
ഒറ്റനോട്ടത്തിൽ തന്നെ അറിയാംപിച്ചക്കാരി
പിച്ചവെച്ചീടുംപോലെ പതുക്കേ നടക്കുന്നോൾ
കുട്ടികളെല്ലാവരും കൂട്ടം കൂടി നിൽക്കുന്നു
ചോദിക്കുന്നെന്തൊക്കയോ
മിണ്ടാതെ നിൽക്കുന്നവൾ
വിരണ്ട മിഴികളും, വരണ്ട ചുണ്ടുകളും
വിറച്ചീടുന്നു ഗാത്രം വിശന്നീടുന്നുണ്ടാവാം.
എന്നെകണ്ട കുട്ടികൾ അകന്നുമാറീടുന്നു
മുഖം താഴ്ത്തിയാക്കുട്ടി അനങ്ങാതെ
നിൽക്കുന്നു
എന്തുവേണമെന്നുഞാൻ പതിയേ ചോദിക്കവേ
വിശക്കുന്നുണ്ടെന്നാവാം തൊട്ടുകാട്ടുന്നു വയർ
ചോറുനൽകി ഞാൻ പിന്നെ ഗേയ്റ്റിനു
പുറത്താക്കി
സ്കൂളാണിതു വേഗം പോകുവാൻ ചൊല്ലി
വിട്ടു
നാലുമണിതൻ നീണ്ട ബെല്ലു മുഴങ്ങീടവേ
കണ്ടു ഞാനക്കുഞ്ഞിനെ പിന്നെയും ഗെയ്റ്റരികിൽ
പിന്നെയെന്നും രാവിലെ, വൈകുന്നേരങ്ങളി
ലും
ഗെയ്റ്റിലാ കുഞ്ഞുണ്ടാകും കുട്ടികളേറ്റീടുന്ന പുസ്തകസഞ്ചി നോക്കി
എൻനിഴൽ കണ്ടെന്നാകിൽ
തലയും താഴ്ത്തിയവൾ തന്നാൽ കഴിയും
വേഗം
നടന്നു മറഞ്ഞീടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ