നരച്ച തെരുവിൽ നിന്ന്
പുതുമഴയുടെ ഗന്ധമുയരുന്നു
തെരുവു കഴുകി വൃത്തിയാക്കാൻ
പോരുന്ന
മഴയായിരുന്നില്ല
തുമ്പികൈവണ്ണത്തിൽ മഴ പതിക്കു
മ്പോൾ
പൊടി ആവിയായി പൊങ്ങുന്നു
തെരുവിനിരുപുറവും ഗുഹ പോലുള്ള
വീടുകൾ
വില കുറഞ്ഞ വർണ്ണവസ്ത്രങ്ങള
ണിഞ്ഞ്
ചുണ്ടുകൾ ചുവപ്പിച്ച്
തേടി വരുന്നവരെ കാത്തിരിക്കുന്നു
സ്ത്രീകൾ
ദുഃഖമിരമ്പുന്ന മുഖങ്ങളിൽ
പൗഡറിട്ടു മിനുക്കിയവർ
അരവയർ നിറയ്ക്കുവാൻ
ആടകളുരിയുന്നവർ.
എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയുമായ്
കാത്തുനിൽപ്പുണ്ടൊരു പെൺകുട്ടി
ഹൃദയം പോലെ പുഷ്പ്പിച്ചു നിൽക്കുന്ന
വൾ
പുരുഷനെന്തെന്നറിയാൻ പാകമാകാ
ത്തവൾ
പട്ടിണി പാഠം മാത്രം ഉരുവിട്ടു പഠിച്ചവൾ
പശി മാറ്റുവാൻ ഒരു പിഞ്ചുശരീരം
മകളേ.... നീയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ