മഴയാജനാലയിൽ ശോകാർത്തമായി
തലയടിക്കുന്ന,വളെപ്പോൽ
തോരാതെ പെയ്യുന്നുമഴ മിഴിനീർപോലെ
ഹൃദയത്തെ പൊള്ളിച്ചിടുന്നു
എത്രനിന്നെ പ്രണയിക്കുന്നുഞാനെന്ന്
പതംപറയുന്നു തേങ്ങുന്നു
എന്റെഏകാന്തമാം രാത്രിതൻ അന്ത്യം ക്കുറിക്കും പ്രഭാതം നീ യെന്നുനിനച്ചു ഞാൻ
എന്റെ പ്രഭാതത്തെ ഞെരിച്ചടർത്തീടുന്ന
കൂരിരുളായിഭവിച്ചല്ലൊനീ
എന്തിനായെന്നോട് ചൊല്ലീ പ്രണയം നീ
എന്തിനാ യെന്നിലേയെന്നെയുണർത്തി നീ
വഞ്ചനതൻ കഞ്ചുകം പുതച്ചുംകൊണ്ടേ
കുഞ്ചിരാമൻ കളിച്ചുപറ്റിച്ചു നീ
സത്യമായല്ലോഞാൻ നിന്നേപ്രണയിച്ചു
സ്വന്തമെന്നല്ലോഞാൻ നിന്നേകരുതി
എന്തിനായെന്തിനായ് ഈയന്ധകാരത്തിൽ
എന്നെയെറിഞ്ഞു കളഞ്ഞു നീ പ്രണയമേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ