ഏണമിഴിയാൾ ചൊല്ലി
ഓണമാണുണ്ണീ
ഏഴ,ഴകാർന്നൊരീ മാരിവില്ലു
പോലൊരോണപ്പൂക്കളം തീർക്കണം
ഓൺലൈനിൽ ബുക്കുചെയ്തിടാം
പൂക്കളെ ,ഓണത്തപ്പനെ
വിലയേറിയോരഴകുകൾ വീട്ടുമുറ്റ
ത്തെത്തിടും
ഡിസൈനൊന്ന് സർച്ച് ചെയ്തിടാം
പൂക്കളം അവർ തീർത്തിടും.
തൂശനിലയും, സദ്യവട്ടങ്ങളും
ഊൺമേശയിൽ വിളമ്പാൻ
മെനുകാർഡുമായ് കാത്തുനിൽക്കുന്ന
വർതൻ
ക്യൂ ഇതാ നോക്കു.
അങ്ങ് വടക്കേ ചായ്പ്പിൽ നിന്നും
അമ്മൂമ്മമൊഴിയുയരുന്നു
തുമ്പയും, ചീങ്ങയും, വട്ടപ്പിരിയനും,
വെള്ളിലയും
തെച്ചിയും, പിച്ചിയും, മുല്ലയും, മുക്കിറ്റിയും
പറിക്കുവാൻ കൂട്ടരൊത്ത് ഉണ്ണി നീ പോകുന്നില്ലെ
തൊടിയിലൊന്നു ചെല്ലുണ്ണീതേക്കില
കൊണ്ടുവരൂ
വട്ടിയുണ്ടാക്കിത്തരാം
വട്ടത്തിൽ പൂവിടണ്ടേ.
പൂവിടും പറമ്പുകൾ, കുന്നുകൾ,
താഴ്വരകൾ
പുറപ്പെട്ടു പോയെല്ലാമേപുഴയിലും
കുളത്തിലും കുട്ടിയേറിപ്പാർപ്പായി
ബാക്കിയുള്ള തൊക്കെയും സിമൻറ്
തറയായി
അമ്മൂമ്മ കണ്ണീരാലെ പൂത്തറ കഴുകുന്നു
മാനസപൂക്കളാലെ പൂക്കളം തീർത്തീടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ