അങ്ങനെയാണ് ഞാൻ കവിത -
യെഴുത്ത് നിർത്തിയത്.
അതിന്റെ ആഴവും പരപ്പും
നഷ്ട്ടപ്പെട്ടു
ആകുലതയും, വ്യാകുലതയും
വിട്ടകന്നു
ഒന്നുതന്നെ ആവർത്തിച്ചുകൊണ്ടി-
രിക്കുമ്പോൾ
പിന്നെ വിരസത ,നിർവ്വികാരത.
ആർത്തനാദത്തിന്റെ ചിലമ്പിച്ച സ്വരം
ചുറ്റും പ്രകമ്പനം, പൊട്ടിത്തെറി
ഒരു പിടച്ചൽ, ചിറപൊട്ടിയതുപോലെ
ചീറ്റിയൊഴുക്കുന്ന ചോര.
ഓരോ മരണവും എന്റെ തന്നെ
മരണമാകുമ്പോൾ
ഞാനെന്തിന് ഉൽക്കണ്oപ്പെടണം.
നാം കരുതിയിരുന്നു
കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതു
മെല്ലാം
വായിക്കാൻ മാത്രമുള്ളതെന്ന്
അവരുടെ മാത്രം കാര്യമെന്ന്.
ഓരോ മനുഷ്യനും ഓരോ കവിത
യാണ്
മനുഷ്യനെക്കുറിച്ചല്ലാതെ ഞാനെ-
ന്തിനെക്കുറിച്ചെഴുതും?!
മനുഷ്യന് മനുഷ്യനെ വായിക്കുവാൻ
കഴിയുന്നില്ലെങ്കിൽ
മനുഷ്യൻ വായിക്കാത കവിത -
ഞാനെന്തിനെഴുതണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ