അവസാനം ഞാൻ അവിടെയെത്തി.
ചെമ്മൺപാതകയറി കുന്നിൻ മുകളിലെ
ഇന്നുവരെ കണ്ടിട്ടില്ലാത്ത,അറിയാത്ത
ആ ശവപ്പറമ്പിൽ
താഴെ ചതുപ്പിന്റെ ഉപ്പുഗന്ധവും പേറി
ഒരു കാറ്റു വന്നു
പഴകി പരന്ന കല്ലുകളും, ചിതലരിച്ച സ്മാര
കങ്ങളും,
മാർബിളിൽ തീർത്ത ചിലതും,
ചില കല്ലറകൾ വൃത്തിയാക്കി പ്ലാസ്റ്റിക്ക്
പുവുകൾ വച്ചിരുന്നു.
ഇരുണ്ടുകൂടി താഴ്ന്ന മേഘങ്ങൾ
മഴകളെ തുള്ളികളായി വിതറിത്തുടങ്ങി ആ കല്ലറ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു
പായൽപച്ചനിറം തേച്ച തേഞ്ഞു തുടങ്ങിയ
ജനന മരണക്കണക്കിനാൽ
നാമകരണം ചെയ്യപ്പെട്ട കല്ലറ
തോരത്ത കണ്ണീർ അന്നാദ്യമായി എന്നിൽ വരണ്ടുണങ്ങി
കാറ്റിലുലയുന്ന മരംപോലെ
ഞാനെന്നെതന്നെ നിനക്ക് നൽകിയി
രുന്നിലെ?
ഒറ്റയ്ക്കും, പൂർണ്ണമായും എനിക്ക് നിന്നെ
വേണമായിരുന്നു
ഞാനൊരമ്പായ് കുതിക്കാൻ നീയൊരു
വില്ലായ് വേണമായിരുന്നു
പ്രണയത്തിന്റെ പല്ലവിയിൽ തന്നെ
പൊഴിഞ്ഞു പോയവൾ നീ
എന്റെ മോഹങ്ങൾ അത്തിപ്പഴങ്ങൾ
പോലെ
കരിഞ്ഞുണങ്ങി കാൽക്കീഴിലേക്ക്
വീണു പോയി
എല്ലാം അയഥാർത്ഥങ്ങളുടെ മൂടൽ
മഞ്ഞിൽവരച്ചതു പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ