പഴയ തറവാട്ടുവീട്
പാതി പൊളിഞ്ഞു വീണെങ്കിലും
ഇന്നുമുണ്ട്
മുതുകുവളഞ്ഞ് ഇരിപ്പിലായ
മുത്തിയമ്മയെപ്പോലെ.
കഴിഞ്ഞു പോയ കാലങ്ങൾ
ചുരുണ്ടുകൂടി കിടപ്പുണ്ടാകും
ഇരുട്ടറകളിൽ.
കൊഴിഞ്ഞു പോയ ജന്മങ്ങളുടെ
കിതപ്പുണ്ടാകും.
ഇഴഞ്ഞുപോയ ഇനിപ്പുള്ള കാലങ്ങ
ളെക്കുറിച്ച്
ദുഃഖത്തിന്റെ കരിങ്കാറുകളെക്കുറിച്ച്
ഇടറിയ കൂറ്റാലെ അകലങ്ങളിൽ നട്ട
മിഴികളാലെ പറഞ്ഞിട്ടുണ്ട,മ്മ.
ശനിയും, സംക്രാന്തിയും, ഓണവും,
വിഷുവുമില്ലാതെ
ആളും അർത്ഥവുമില്ലാതെ എല്ലാം ഓർമ്മകളായിപ്പോയില്ലെ .
കെട്ടുന്നുണ്ട് മകനിന്നൊരു വീട്
പഴയൊരു മാതൃകയിലൊന്ന്
കൂട്ടുകുടുംബം ഇല്ലെന്നല്ല
കൂടാനാരും ഇല്ല
ഉള്ളവരെല്ലാം കടലുകടന്ന്
കല്പകവാടിയിലല്ലോ
ഓണം, വിഷുവും വന്നാൽ വാതിൽ
തുറന്നീടാതൊരു വീട്
ആരും താമസമില്ലാതുള്ള
അലങ്കാരത്തിൻവീട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ