ഇടനേരങ്ങളിൽ ഇടയ്ക്ക്
ഇന്നും ഇറങ്ങിനടക്കാറുണ്ട്ഞാൻ
അന്നത്തെകുന്നിറമ്പായ ഇന്നത്തെ
നാഷണൽ ഹൈവേയിലൂടെ.
നാലാൾകൂടുന്ന നാലുംകൂടിയ മുക്കിൽ
കാത്തുനിൽക്കാറുണ്ട്
കുഞ്ഞിക്കണ്ണേട്ടനെ, സെയ്തലവിയെ, -
ജോസഫിനെ
ഇന്നത്തെ സൂപ്പർമാർക്കറ്റിന്റെ
ആളൊഴിഞ്ഞ കോണിൽ.
മുറുക്കിചുവന്ന ചാറൊലിപ്പിച്ച് കുഞ്ഞി -
ക്കണ്ണേട്ടൻ,
തലയിലൊരു വട്ടക്കെട്ടുമായ് സെയ്ദലവി
പിരിച്ച മീശയും, ചുണ്ടിൽ ബീഡിയുമായി
ജോസഫ്
നാട്ടുവർത്തമാനം ചൊല്ലിചിരിച്ച് നടക്കു
മ്പോൾ
ഭ്രാന്തനെന്ന്,ഭ്രാന്ത്ചൊല്ലാറുണ്ട് ചിലർ
പഴയ പുഴയരികിലൂടെ നടക്കുമ്പോൾ
പുഴവെള്ളംപോലെ കുതിച്ചുവരുന്നു
ക്രിക്കറ്റ്ബോള്
കുളക്കോഴികൾ, കണ്ണാംതുമ്പികൾ
പുഴയിറമ്പിലുണ്ടോയെന്ന് നോക്കുമ്പോൾ
പുഴ ക്രിക്കറ്റ്കോർട്ടെന്ന് കുട്ടികൾകൂവി
വിളിക്കുന്നു
നാണുവേട്ടന്റെ നാലുകാൽ ചായക്കടയിൽ
കയറി
ചായപ്പറ്റ് കണക്കിൽഎഴുതിക്കോ,ന്ന് പറയുമ്പോൾ
കുണ്ടൻമേസ്തരിമകൻ കനകരാജന്റെ
രണ്ട്നില ഹോട്ടൽവരാന്തയിലെന്ന്
കലമ്പലിന്റെ കല്ലുകൾ കർണ്ണപുടം
പൊട്ടിക്കുന്നു
സന്ധ്യവറ്റിയനേരത്ത് വീട്ടിലേക്ക് പോകുമ്പോൾ
ആദ്യവളവിലെ ഓലപ്പുരയെവിടെ?
ഉമ്മറപ്പടിയിൽ ഏക്കം പിടിച്ച്
എങ്ങിയിരിക്കുന്ന താങ്ങുവടിയെവിടെ?
എന്നോമൺമറഞ്ഞുപോയ കുഞ്ഞി-
ക്കണ്ണേട്ടനും, സെയ്തലവിയും, ജോസഫു
മെവിടെ?!
കൊളളും, കോണിയും, പറമ്പുകയറിപ്പോ
കുന്ന വഴികളും,
കണ്ടാ മിണ്ടുന്നവരും, കന്നുകാലികളും
എവിടെ
വീട്ടിലേക്കുള്ള വഴിയും, വീടും, അന്നത്തെ
ഞാനുമെവിടെ ?!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ