ഒരു പാത്രത്തിൽ വെച്ചുണ്ടു
ഒരു പായയിൽ തന്നെയുറങ്ങി
ഒരു നിലാവിൻ നീരാളം ഒന്നിച്ചു
പുതച്ചുനാം
ഒരേ മനസ്സായുണർന്നു
ഒന്നെന്നു മാത്രം നിനച്ചു .
പിന്നെയെന്നാണു നാം രണ്ടായ്
പിരിഞ്ഞത്
ഞാനും നീയുമായത്
മിണ്ടാട്ടമൊഴിഞ്ഞത്
കണ്ടാലറിയാതായത്
ഒറ്റമുറിയിലൊരു ലോകംതീർത്തനാം
ഓരോരോ വീട്ടിലായത്
എത്രയും അടുത്തെങ്കിലും
അത്രയും ദൂരെയായത്
മതിലുകെട്ടിപ്പൊക്കി മനസ്സിനെ മറച്ചത്.
പിന്നെയറിഞ്ഞില്ല നാം നമ്മേ
വിലയിട്ടു പകുത്തു പോയവർ.
ജാതിയും, മതവും കൂടുകൂട്ടിയ
മനസ്സിൽ
കുരുതിതൻ കണക്കുകൾ കൂട്ടി വായിപ്പൂ
ഭ്രമജീവിതം
പേയിളകിയ ശുനകജീവിതം എന്തിനായ്
പകുത്തിടുന്നു
പുററിനുള്ളിലെ ചിതലുപോലെ
എന്തിനായിപാഞ്ഞിടുന്നു.
ഇനിയും തിരിച്ചു വരില്ലെന്നോ കഴിഞ്ഞു പോയൊരാ കാലം
കാത്തു കാത്തു വെച്ചുള്ള പവിത്രമാം
മൈത്രികൾ
മരിച്ചാലും മറക്കുവാൻ കഴിവതെങ്ങനെ
സൗഹൃദം
നീ വിളിക്കുകിൽ മരിച്ചാലും ഞാനുണരു
വതുനിശ്ചയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ