കൗമാരത്തിന്റെ കാവുകളിൽ,
സ്നേഹത്തിന്റെ സൈകതത്തിൽ
പനയോലത്താളിൽ കുറിച്ചിട്ട
ഇഷ്ട്ടപ്പെരുമഴയുടെ
ആലവാലത്തിൽ നനഞ്ഞ്
വികാരങ്ങളുടെ വിശറിയായ്
വിലോല താളത്തിൽ തുടിച്ചിരുന്നു.
പ്രണയം, വസന്തകാല പൂക്കളായിരുന്നു ,
ശലഭങ്ങളായിരുന്നു.
ദലമർമ്മരങ്ങളും, കാട്ടരുവിയും, പ്രാർത്ഥ
നയുമായിരുന്നു.
പർവതത്തിന്റെ പ്രശാന്തിയും, താഴ്വര
യുടെ താരുണ്യവുമായിരുന്നു.
അനുരാഗികൾ, മഴ പെയ്യുന്ന മരച്ചില്ല
കളും, വെയിൽ പൂക്കുന്ന ഇളം ചെടി
കളും.
നിലാവുള്ള രാത്രികൾ സ്വപ്നങ്ങൾ
പൂക്കുന്ന
പവിഴപ്പാടങ്ങളായി .
ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടം
ജലകണികകളുടെ നറുമണികളായ്
വിവർത്തനം ചെയ്യപ്പെട്ടു.
ആലസ്യങ്ങളുടെ അരുണിമയിൽ നിന്നും
പ്രഭാതങ്ങൾ പിറവിയെടുത്തു.
ഇന്നുമുണ്ടാപ്രണയമുളളിൽ .
പ്രീയേ, പാതിതുറന്ന നിന്റെ ചുണ്ടിൽ
പ്രണയത്തിന്റെ ഒരു ചെണ്ടുമല്ലിക
ഞാൻ വിരിയിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ