ഡിസംബറിലെ മഞ്ഞ്
വെള്ളക്കടലാസു പൂക്കളെ
വിരിയിച്ചിരിക്കുന്നു
വരണ്ട ചിന്തകൾ വെളുപ്പിനേ
വന്ന്
പൂണ്ടടക്കം കെട്ടിപിടിക്കുന്നു
പടപട ശബ്ദം വാരിവിതറി
യൊരുവണ്ടി
പാലം കടന്നു പോകുന്നു
ഗലികൾ തോറും കാത്തിരിക്കുന്നു
ഗണികകൾ.
നരച്ച പകലുകൾ, നുരച്ചുപൊന്തുന്ന
യുവത്വം
ആഴമേറിയ ചിന്തകൾ, ആർത്തി
പൂണ്ടകണ്ണുകൾ
ഭീതി പാടകെട്ടിയ ഇടവഴികൾ
ഇടയ്ക്കിടേ കുട്ടികളുടെ കരച്ചിൽ
ചീഞ്ഞുനാറുന്ന ഓടകൾ
നീറി പിടയുന്ന വൃദ്ധത്വം
മരണ മഞ്ഞയായ് പൂത്തുനിൽ
ക്കുന്നു
മേലെ സൂര്യകൊടിപ്പടം
വിട്ടുമാറുന്നില്ല കദനം
പുലരിയിൽ പോകും പെൺകൊടി
കൾ
തിരിച്ചെത്തുന്നില്ല സന്ധ്യയിൽ
കാണാതാവുന്നവർക്കൊരേ മുഖം
വന്നു കേറുന്നിരവുപോൽ
വിൽപ്പന ചരക്കാവുന്നു ജീവിതം
വിലയില്ലാ ചരക്കാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ