കാലത്തിന്റെ വിരിമാറിലൂടെ
അവൻ നടന്നു
ആ നീണ്ട യാത്രയിൽ കാലപ്പ
കർച്ചകൾ പലതും കണ്ടു
കരിയിലക്കാറ്റായ് കറങ്ങി,
കരിവേനലിൽ കരുവാളിച്ചു നിന്നു,
കാനൽജലമായി.
കണ്ടില്ല തളിർത്തൊത്തുകൾ,
തടാകങ്ങൾ, തടിനികൾ ,വസന്ത
ങ്ങൾ
ജീവിതം പ്രഹേളിക.
കേട്ടില്ലആരും നിസ്സഹായ മനസ്സിൻ
രോദനങ്ങൾ
ഒറ്റപ്പെട്ട രാത്രികളിൽ ആയിരം സുഷിര
ങ്ങളാഴ്ത്തിയ ആത്മനൊമ്പാരങ്ങൾ.
അമ്മേ, ഓർമ്മയുടെ താമ്രശിലയിൽ
കൊത്തിവെച്ച ലിപിയാണമ്മ.
കാലം തലയിൽ കാരമുള്ള് തറച്ച്
വാഴപ്പോളത്തോണിയിലേറ്റി എന്നെ
ഒഴുക്കിയിരിക്കുന്നു
നദിയുടെ രൗദ്ര ഭീകരതയിൽ ഏതോ
പാതാള ഗർത്തത്തിലേക്ക് ഞാനൊഴു
കുന്നു
ജീവിതം യാത്രയാകുന്നു സന്തോഷത്തി
ന്റെ, സങ്കടത്തിന്റെ സമസ്യയാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ