പാലം പണിയുവാൻ
പല ദേശക്കാരെത്തി.
പല ഭാഷകൾ,പലവേ
ഷങ്ങൾ, പലപേച്ചുകൾ ,
ലോറികൾ, ക്രയിനുകൾ,
പാറ പൊട്ടിക്കലുകൾ,
കൂക്കിവിളികൾ, ഭർത്സ -
നങ്ങൾ, ബഹളം എങ്ങും
ബഹളം
പണി,രാപ്പകലില്ലാതെ
പണി.
പാലം പണിയിൽ പലരും
മരിച്ചു
പാറയിൽ വീണ് തലതല്ലി ,
പാറ തലയിൽ വീണ്,
വഞ്ചിമറിഞ്ഞ്, ചെളിയിൽ
പുതഞ്ഞ് .
കണ്ണീരും, ചോരയും,വിയർ
പ്പുംചേർത്ത്
പടുത്തുയർത്തി പാലം.
മരിച്ചവരെല്ലാം ഉയിർത്തെ
ഴുന്നേറ്റ്
ജാഗ്രതയോടെ കാക്കുന്നു
പാലം
ചിലർ തൂണായി താങ്ങി
നിർത്തി,
പാറയായ് പരപ്പേറി, ചെളി
യിൽപുതഞ്ഞ് ഉറപ്പായി
കാലമാം പാലത്തിലൂടെ
എത്രയെത്ര
ജന്മങ്ങൾ കടന്നു പോയി.
ഇന്നും പാലം പാലമായ്
നിൽക്കുന്നു
പലവുരു കേട്ടിട്ടുണ്ട് പോലും
പലരുംപല രാത്രികളിൽ
മരിച്ചു പോയവരുടെപല ഭാഷ
കളിലുള്ള
വർത്തമാനങ്ങൾ
അവരായിരിക്കുമോ ഇപ്പോഴും
പാലംതാങ്ങി നിർത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ