നെഞ്ചേറ്റിയോരോർമ്മകൾ
ഉള്ളിൽ കളിക്കുമ്പോൾ
അഞ്ചു വയസ്സുള്ള കുട്ടിയാകുന്നു
ഞാൻ.
തഞ്ചത്തിൽ മാവിന്റെ തുഞ്ചത്തി
ലേറിയും
ചില്ലയൊടിഞ്ഞതും പൊത്തോന്ന്
വീണതും
കുഞ്ഞു സുഹറ പേടിച്ചു കരഞ്ഞതും
സുകൃതം കൊണ്ടൊന്നുമേ പറ്റാതിരു
ന്നതും
പാത്തുമ്മ മന്ത്രച്ചരടുമായ് വന്നതും
മന്ത്രിച്ച വെള്ളം കുടിക്കുവാൻ തന്നതും
പനിക്കോളുകൊണ്ടു ഞാൻ തുള്ളി
വിറച്ചതും
രാ,ചുരമേറി പനിയെങ്ങോ മറഞ്ഞതും
സുഹറ തട്ടത്തിൽ പൊതിഞ്ഞു കൊണ്ടു
ത്തരും
ഉപ്പും, മുളകുമായ് മാങ്ങ പങ്കിട്ടതും
പള്ളിക്കൂടത്തിനരികിലെ പുളിമര-
ച്ചോട്ടിൽ മധുര പുളിതിരഞ്ഞീടവേ
ചേരപ്പാമ്പൊന്നു പുളഞ്ഞങ്ങു പാഞ്ഞതും
അലറി വിളിച്ചു കൊണ്ടോടിയ സുഹറ
കെട്ടിപ്പിടിച്ചെന്നെ പൊട്ടിക്കരഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാനിന്നും
കെട്ട കാലത്തിലെ കാഴ്ചയ്ക്കുമുന്നിലും.
മത, ജാതി, ഉപജാതി വർഗ്ഗീയതകളാൽ
ഇന്നെന്തെന്തു കോലാഹലങ്ങളാണെ
ങ്ങെങ്ങും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ