ഇരിക്കാനല്പം പോലും ഇടനൽകി
യില്ലല്ലോ
നടപ്പാണല്ലോയിന്നും ജനിച്ചന്നുനാൾ
തൊട്ടേ
വഴിയോരത്തെ തണൽ,വീട്ടിനുമ്മറ -
ക്കോണും,
ഉച്ചയ്ക്കു തെക്കൻകാറ്റു വിരിച്ചതഴപ്പായ
ഒന്നുമേ നമുക്കല്ല ചപ്പടിച്ചീടുക നാം
തീക്കായാനൊരു കൂട്ടർ ഒരുങ്ങിയിരിപ്പുണ്ട്.
മുട്ടുവേദനയെന്നോ,മുടന്തി മുടന്തി നാം
പഴമ തൈലംകൊണ്ട് പതുക്കേ തടവുക
ശീതളതളിർ നുള്ളാൻ നമുക്കവകാശമില്ല
അത്യുഷ്ണ രസായനം പണ്ടേ കൂടിപ്പോർ
നാം .
പ്രണയപൂങ്കാവനം കണ്ടതില്ലിന്നു വരെ
പ്രാണനിൽ എന്തെന്നത് അറിഞ്ഞതില്ലി
ന്നുവരെ
കാല സാഗരങ്ങളതെത്ര കടന്നു നമ്മൾ
കോടി ജന്മങ്ങളെത്ര മനസ്സാൽ തൊട്ടു
നമ്മൾ.
കണക്കു പുസ്തകതാളിൽ കാലം കുറിച്ചു -
ണ്ടാകാം
അന്യമായ് തീർന്നുള്ളൊരു ബാല്യകൗമാര
ക്കാലം
തുമ്പിയെ, പൂമ്പാറ്റയെ, പാട്ടിന്റെ യാകാശ
ത്തെ ,
പുല്ലിനെ, പൂവുകളെ, മാറുന്ന ഋതുക്കളെ
കതിരായ് തുടുക്കാത, പാട്ടായ് പൊഴിയാത,
പുഴയായൊഴുകാത, തുഴയായ് തുഴയാത,
തുണയായ് തഴുകാത
വിശപ്പിൻ കനൽ മാത്രം ഊതിയൂതി പെരു
പ്പിച്ച
ഞാറ്റുവേലയും, ഞാറ്റു പാട്ടുകളുമില്ലാത.
വെറിയാട്ടത്തിൻ വെറും പഞ്ചാരിപ്പെരുക്ക
ങ്ങൾ
കണ്ടുമടുത്തുള്ളൊരു കാലത്തിന്നരികിലേ
പ്രാണനെ ചുമന്നന്നു നടന്നു പോയൊരു കാലം.
ഇരിക്കാനിന്നും അല്പം ഇടം കിട്ടിയില്ലല്ലോ
നടപ്പാണല്ലോയിന്നുംഎങ്ങോട്ടെന്നറി
യാതെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ