അനന്തകോടി ജീവനെ പോറ്റി
വളർത്തുന്നമ്മയാം ഭൂമി
വിളമ്പി വെച്ചിരിക്കുന്നാഹാരം
എല്ലാർക്കും തുല്യമായ്
തമസ്സിനെയകറ്റി തേജോമണ്ഡ
ലമേകി പ്രകൃതി
മക്കളെയെല്ലാം ഒരേസ്നേഹാ -
ക്ഷരത്തിൽ കോർത്തു നിർത്തി
പ്രാണാഗ്നിയിൽ ചേർത്തുസൂര്യാ
ഗ്നിയും
കെട്ടുപോകാതെ കാത്തുസൂ
ക്ഷിച്ചു.
എത്രകോർത്തു വെച്ചാലും
ചേർന്നുനിൽക്കുന്നില്ല മാനവൻ!
ഓരോ ജീവനിലും പലപല രസാർ
ണവം
വെളിച്ചത്തിൻ ഗർഭത്തെ അലസി
പ്പിക്കുന്നു ചിലർ
തമസുമായ് കൂട്ടുചേർന്ന് നിഗ്രഹി
ക്കുമാകാട്ടാളർ
അമ്മതൻ കരചരണങ്ങളെ തളയ്
ക്കുന്നു
കിരാത വാഴ്ച്ച നടത്തുന്നു
എല്ലാം വെട്ടി പിടിക്കുന്നു ,കൂടപ്പിറപ്പു
കളെ ഏഴകളാക്കീടുന്നു
തളിർക്കും താരിനെ വെട്ടി, ചുരത്തും
ക്ഷീരമെല്ലാം ചുണ്ടിലൊതുക്കി
മഹാമധുവാകുമീ ലോകം അവർ
സ്വന്തമാക്കി
കാമക്രോധങ്ങൾകൊണ്ട് പ്രാണനെ
കെടുത്തുന്നു
സ്നേഹമാംബ്ഭൂമി മാതാവിനെ ചാട്ടയ്ക്കടിക്കുന്നു.
അമ്മതന്നഗ്നിയുണ്ടിടനെഞ്ചിൽ
പിടയുന്നു.
ഉള്ളകം ചുട്ടുനീറുന്നുണ്ടറിയാതെ
പോകല്ലേ
അറിയാതെ തൂവിയാൽ മുടിഞ്ഞു
പോം നിൻകുലം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ