സന്ധ്യ സിന്ദൂരം തൊട്ടു
നിൽക്കുന്നു പുഴക്കരെ
സുഹൃത്ത് സൗഹൃദം ചൊല്ലി
പിരിഞ്ഞു പോയീടുന്നു
അടുത്തല്ലോ ചായക്കട
പോയിടാമവിടേക്ക്
ചൂടു സുലൈമാനി ,ഊതിയൂതി
കുടിക്കാം
ഇനിയും വൈകും ബസ്സ്,വേണ്ട
തിരക്കൊട്ടുമേ.
ചൂടു സുലൈമാനി വന്നു, പൊള്ളും
കലത്തപ്പം
കഴിക്കാനെടുക്കവേ കണ്ണൊന്നു
പാളിപ്പോയി.
പീടിക കോലായിലെ തൂണുചാരി നിൽ
ക്കുന്നു
മെലിഞ്ഞു വയറൊട്ടി, എല്ലുന്തിയു
ള്ളൊരു ബാലൻ
നോട്ടമെൻ പാത്രത്തിലും പിന്നെയെൻ
മുഖത്തുമായ്
നോട്ടം കൂട്ടിമുട്ടുമ്പോൾ മിഴി നീട്ടുന്നവൻ
മണ്ണിൽ
അക്കടയിലില്ലിനി പലഹാരമൊന്നും തന്നെ
അന്നത്തെ അവസാന സുലൈമാനിയും തീർന്നു
സംശയിച്ചില്ലൊട്ടും ഞാൻ ബാലനാ അപ്പം
നൽകി
സംശയംമാറതവൻ പതുക്കെ കഴിക്കുന്നു
വയറു നിറഞ്ഞുപോയ് ,ഏമ്പക്കം അറിയിച്ചു
നിറഞ്ഞിട്ടില്ലിന്നോള,മെൻ വയറിത്രമാത്രം.
ഹോണടി കേൾക്കുന്നല്ലോ വരവറിയിച്ചു
ബസ്സ്
കാശും കൊടുത്തുഞാൻ ബസ്സിലേക്കേറീ
ടവേ
അവസാന തുണ്ടപ്പം ചുണ്ടിൽ ചേർത്തു
വെച്ചും കൊണ്ടേ
രണ്ടു കൊച്ചു മിഴികൾ നീളുന്നു എന്നിലേക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ