ഡിസംബറിലെ തണുപ്പ് വന്നെത്തി
യിരുന്നില്ല
അതോ ക്രിസ്മസിന് ഒന്നിച്ച്
വരാമെന്ന് കരുതിയോ.
കുന്നിനെ വലം വെച്ച് പോകുന്നൊരു
ജലരേഖ
പഴയ കടത്തുള്ളൊരു പുഴയായിരുന്നു
ഇന്ന് കാലടി നനച്ച് കടന്നു പോകുന്നു.
ചിക്കുപായയിൽ നെല്ല് ചിക്കിയതുപോലെ
മാത്രം മണൽത്തരികൾ.
കഴിഞ്ഞ കാലമോർമ്മിക്കാൻ കരുതിയ
പോലെ
കാക്കക്കാലു കോറിയ വരഞ്ചാൽ.
കൊള്ളിന് വെച്ച കോണിപോലെ
കുന്നിലേക്കുള്ള നടപ്പാതയെന്ന് അച്ഛൻ
പറഞ്ഞു കേട്ടിട്ടുണ്ട്
ഇന്ന് നാലുവരിപാത പോലെ തലങ്ങും
വിലങ്ങും വാഹനങ്ങൾ.
അന്ന് കണ്ണെത്താമുകളിൽ കുന്ന്
കുന്നിൻ നെറുകയിൽ മൈതാനം,
കാടുകൾ, അരുവികൾ, കുരുവികൾ.
ഉദയാസ്തമയങ്ങൾ കാണാൻ
അകലെ നിന്നും ആളുകൾ എത്തുമായി
രുന്നു പോലും.
കാലങ്ങൾ കഴിഞ്ഞപ്പോൾ ഉദയാസ്തമയ
കുന്ന് ആത്മഹത്യാമുനമ്പായി.
ചത്തവരെ കൂട്ടി വെച്ചാൽ കുന്നോളം വരു_
മ്പോലും.
പിന്നെ കൈവരിയായി, കാവൽക്കാരായി,
കരാറുകാരായി
കുന്നുപോലെ കുപ്പിവെള്ള കടകളായി
കുന്ന് കുനിഞ്ഞ് കുനിഞ്ഞ് കുന്നിക്കുരു
പരുവമായി
ഇന്ന് മലകേറുവാൻ തിക്കും തിരക്കുമാണ്
കാടില്ലാത കാലത്ത് എങ്ങുനിന്ന് - നോക്കിയാലും ഉദയാസ്തമയം കാണാമെ
ന്നിരിക്കെ
ഉദയാസ്തമയം കാണാനോ, ആത്മഹത്യ ചെയ്യാനോ അല്ല.
വിനോദസഞ്ചാരമെന്ന പേരിൽ
നേരമ്പോക്കാനൊരു കുന്നെന്ന്
സെൽഫിയെടുത്ത് മടങ്ങുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ