വിഷു വന്നു വിളിക്കുന്നു
വസന്തം വർഷിക്കുന്നു
പാടുക, കൂടേച്ചേർന്നുപാടുക നാം
വിഷുപ്പക്ഷിതൻ സ്നേഹഗാനം.
കർണ്ണികാരമലർക്കണി
പുലരിയിൽ കാണുക
മേടത്തിൻ പുലരിയിൽ കുളിരട്ടെ
കൃഷകമനവും
ഉത്തരായനക്കൂട്ടിൽ നിന്നും കേട്ടിടാം
വിഷു പക്ഷി തൻ ചിറകടി.
രാപ്പകലുകൾ തുല്ല്യമായ് ഭാഗിച്ച്
നമുക്കേകുന്നു പ്രപഞ്ചവും
വിഷുഫലം നമുക്കേകുന്നു.
വിണ്ണു മണ്ണിനെ പുണരും മഴ പൂക്കളായ്
വിത്തുകൾ ഉജ്വലകാന്തിയായ്
ചെടിയായ് കുരുക്കുന്നു.
ചിത്തിരക്കിളി പാടിയകറ്റുന്നു,യിരുളിനെ
ശുഭ്രനാളമായ് പുത്തനുടുപ്പിട്ട്
കരേറുന്നു മേടപ്പെണ്ണ്.
പൂത്തു തളിർത്തവൾ കുളിരേകുന്നു
ഫലമൂലാദികൾ തൻ സർവ്വാണിതുടരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ