അങ്ങു ജമ്മുവിൽ നിന്നും
പൈതലിൻ തേങ്ങിക്കരച്ചിൽ
പടഹധ്വനിയായി
കാതിൽ മുഴങ്ങീടുന്നു
അമ്മതൻ ആർത്തനാദം
നെഞ്ചുകലക്കീടവേ
ചേതനയറ്റുള്ളോരു
പിഞ്ചുമേനികാണവേ
ചലിക്കാൻ മറന്നു ഞാൻ
ചിതൽപ്പുറ്റായീടുന്നു.
മനുഷ്യൻ മതമായി, ജാതിയായ്
ജീവിതത്തെ
തല്ലിത്തകർത്തീടുന്ന
പഴയ കിരാതനായ്
പിഞ്ചിളം മേനികളെ
പിച്ചിച്ചീന്തുംകശ്മലർ
ആരാധനാലയങ്ങൾ പോലും
ഭ്രാന്താലയമാക്കുന്നു.
അസിഫ ;
അസിയായ് നീ
ഉയർത്തെഴുന്നേറ്റീടണം
ആ ദുഷ്ട കണ്ഠങ്ങളെ
നോക്കാതെ കണ്ടിക്കേണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ