പുഴയിലിപ്പോൾ
വെള്ളിക്കിണ്ണങ്ങൾ തുള്ളാറേയില്ല
ഇടവപ്പാതിയിൽ ഇടയ്ക്കെപ്പോഴെ
ങ്കിലും ഒന്നു ചാറിപ്പോകും മഴ
'ഞാൻ വന്നേ' -യെന്ന് വിളിച്ചു പറയാൻ
മാത്രം
ന്യൂ ജൻ കാലമല്ലെ ഞാൻ മാത്രമെങ്ങനെ
മാറാതിരിക്കും എന്ന് ചിരിക്കും
വേനൻ പുഴയും വർഷകാല പുഴയും
ഇന്ന് ഒന്നുപോലെ!
ഏകാന്തയ്ക്കു മേൽ എത്ര ആർത്തു
പെയ്തിരുന്നു മഴ
കുടയൊരു പ്രതിരോധമല്ലാത്ത കാലമുണ്ടാ
യിരുന്നു
ആടിയുലയുന്ന കുടയ്ക്കുള്ളിലേക്ക് വന്ന്
തോളത്ത് കൈയിട്ട് കൂടെ കൂടും
നനഞ്ഞ് കുളിച്ച് കുളിർന്നുവിറയ്ക്കു
മ്പോൾ
കൂടുതൽ കൂടുതൽ ചേർത്തു നിർത്തും.
ചില്ലിനപ്പുറം ചിണുങ്ങിച്ചിരിച്ചും, വേച്ചു
വേച്ചു നടന്നും
ഓടിക്കളിച്ചും, കൊലുസുകിലുക്കിയും,
നിറഞ്ഞാടിയും
പെയ്തുനിന്നത് കണ്ടുനിന്ന ഒരുകാലമു ണ്ടായിരുന്നു
ഓർമ്മയിലെ മഴയ്ക്ക് എന്തു കുളിരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ