ഒരിക്കൽ
ഒരിറ്റു ജലമായ്
ഇറ്റി,യിറ്റി
മെല്ലെ മെല്ലെ
പിച്ചവെയ്ക്കും
നീർച്ചാലായി
കൈകൊട്ടി
കലപില കൂട്ടി
പാദസരക്കിലു
ക്കത്തിന്റെ
കൈത്തോടായി
കുണുങ്ങി
ക്കുണുങ്ങി
കുലുങ്ങിച്ചിരിച്ച്
വയലേലകളെ,
തെങ്ങിൻ തോപ്പു
കളെ
കോരിത്തരിപ്പിച്ച്
കാമുക പച്ചകൾക്ക്
കൗതുകമേകി
നാണത്താൽ നടന്നു
നീങ്ങുന്ന
കൗമാരത്തിൻ
കൈയ്യെത്താത്തോ
ടായി
ചിരിയുടെ ചിലങ്കകൾ
ചിതറി
തുള്ളിച്ചാടി പ്രേമ പര
വശയായ
യുവതിയായി
ജീവിതക്കടലിലേക്ക്
ഓടിമറഞ്ഞു
പിന്നെ, തിരകൈകൾ
നീട്ടി
പ്രാരാബ്ധങ്ങളിൽ നിന്ന് ,
പ്രതിസന്ധിയിൽ നിന്ന്
കരകയറാനെത്ര ശ്രമിച്ചു
ഇന്ന്;
വറ്റിപ്പോയ കടലാണു നീ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ