കോട്ടപ്പുറത്തെ ബോട്ടുയാത്ര
യിൽ
സുഹൃത്തുക്കൾ ഞങ്ങളൊൻപതു
പേർ
കൊട്ടാരം പോലൊരു ബോട്ട്
അരയന്നം പോലതിൻമുഖം
അന്നനടപോലതിൻയാത്ര
കോട്ടപോലുള്ളതിൻ മുകളിൽനിന്ന്
മുകളിലേക്കു നോക്കവേ
കാണാംമേലെ നീലപ്പുഴ
താഴെ നീലാകാശം
പുഴയിലൊരു കവിതയായ്
കുണുങ്ങുന്നു ബോട്ട്
വായിക്കുന്നു ഞാനാക്കവിത
ഈ പുഴയുമെന്ന പേരിട്ട്.
തലയിലൊരു വട്ടക്കെട്ടുമായി
കാലിൽ തളപ്പുമായി നിൽക്കുന്നു
അച്ചാംതുരുത്തിയിൽ തെങ്ങുകൾ
ഏറ്റുകാരനെപ്പോലെ.
ആടുന്നുണ്ടിടയ്ക്കിടേ മത്തുപിടി
ച്ചപോൽ മൊത്തമായ്
കൂട്ടമായിരിപ്പുണ്ട് വലവിരിച്ച് കൊറ്റികൾ
അവിടവിടെ
ചിറ്റോളങ്ങൾതൻവല,യിടയ്ക്കിടേ വലിച്ച്
നോക്കുന്നുണ്ട്
കവിതചൊല്ലുന്നുണ്ടോളങ്ങൾ
തേജസ്വിനിപുഴയിൽനിന്നും
കയ്യൂരിൻസമരകഥ
സുബ്ബരായനെ തൻകൈയ്യിലേൽപ്പിച്ചു തന്ന
നാട്ടുമക്കളുടെ കഥ
തീപ്പാട്ടിനാൽമോചിതയായ,യീപുഴയി
ലിരുന്നു
ഞങ്ങളൊൻപതുപേർ സംഗീത
മയമായിതാ ആടിത്തിമർക്കുന്നു
കയ്യൂരിൻ കവിതദേശം സ്വാഗതമോതുന്നു
................................ ......... .......................
കുറിപ്പ്
കോട്ടപ്പുറം:- കാസർഗോഡ് ജില്ലയിലെ
നീലേശ്വരം കോട്ടപ്പുറം
അച്ചാംതുരുത്തി: - പുഴയിലുള്ള വിസ്തൃത
മായ ആൾ താമസമുള്ളതുരുത്ത്
സുബ്ബരായൻ :- കയ്യൂർ സമരകാലത്ത്
പുഴയിൽ ചാടി മരിച്ച പോലീസുകാരൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ