ആരുമില്ലാത്തോരവർ
തലചായ്ക്കാനില്ലൊരിടം
ചിന്തിക്കുവാൻ വയ്യൊരുകൂര
നേരെന്നതല്ലാതെയില്ലൊരു
വേരും ഓർമ്മകളും
ജീവിതം വളർന്നതേ കാട്ടു
ചെടികൾക്കൊപ്പം
ജോലി ചെയ്യാനെന്തു മിടുക്ക്
നെഞ്ചുപറിച്ചുതരും വിശ്വാസ
മുള്ളോരവർ
ഒന്നുമറിയാത്ത സാധുക്കളാം
ദരിദ്രർ
അവരെ നീ നേരം കെട്ട നേരത്തും
ചൂഷണം ചെയ്യുന്നു
അവരുടെ പെണ്ണുങ്ങളെപാനപാത്ര
മാക്കുന്നു
എന്നിട്ടും;
അവർ നിങ്ങടെ കണ്ണിലെ കരട്
അഴുക്ക് തെറിച്ചതു പോലൊരു
തോന്നൽ
കരഞ്ഞു കലങ്ങിയ കണ്ണുമായവർ
തരുത്തണലിൽ കഴിച്ചുകൂട്ടുന്നു
പുകഞ്ഞു ദുർബലമായിക്കത്തുന്ന
അടുപ്പിൽ
ശ്വാസനിശ്വാസംപോലെ അരിമണി
കൾ
കണ്ണീരുപ്പിൽ തിളച്ചു തൂവുന്നു
ജീവിതമെന്നാൽ വിശപ്പെന്നു മാത്ര -
മറിഞ്ഞ ജന്മങ്ങൾ
ഏതു പ്രതിസന്ധിയിലും വിധിയെന്ന
മൗനം അവരിൽ അവശേഷിക്കുന്നു
അവരുടെ കറിച്ചട്ടിയിൽ മഴവെള്ളവും
മണ്ണും
അടുപ്പുകല്ലുകളിൽ കറുത്തു കട്ടയായ
ഇത്തിരിച്ചാരം
അവർ ജീവിതംചോർന്നൊലിച്ചുകൊ_
ണ്ടേയിരിക്കുന്ന ജന്മങ്ങൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ